മാടത്തറ, മൊട്ട ബാസാർ ആകാൻ വളരെ എളുപ്പമായിരുന്നു. ഏകദേശം ഒരാഴ്ച അതിനുള്ളിൽ തന്നെ ലീല ബസ്സിന്റെ മുന്നിൽ ആ ബോര്‍ഡ് വന്നിരുന്നു..ലാസ്റ്റ് സ്റ്റോപ്പ് മാടത്തറ ആയിരുന്നത് മാത്രമല്ല കാരണം , ഞങ്ങളുടെ നാട്ടുകാരന്‍ ഷുക്കൂർ , ബാർബർ ഗോപാലേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍
വാര്‍ഷിക ആഘോഷത്തിന്റെ മൈക്ക് അനൌന്‍സ്മെന്റില്‍ "മാടത്തറ" തന്നെ വേണം എന്ന് കള്ള് കുടിച്ച് ഇരിക്കുമ്പോളാണ് ബീപ്പ കുട്ടേട്ടന്‍ ബോധോദയം വന്നത് , പക്ഷെ കുടിച്ച കള്ള് കടമാണ് എന്ന് ചന്ദ്രേട്ടന്‍ അറിഞ്ഞപ്പോ "മൊട്ടബസാര്‍" തന്നെ മതി എന്ന് മൂപ്പരങ്ങു തീരുമാനിച്ചു. പിന്നെ നടന്നത് കൂട്ടതല്ലാണ്.മാനത്തെ ചന്ദ്രനെ നോക്കി പാട്ടും പാടി നടന്ന ചത്തെട്ടന്‍ ആദ്യമായി ആശുപത്രിയില്‍ ആയത് അന്നാണ്.
അന്ന് പോലീസ് സ്റെഷനില്‍ കയറിയ കുട്ടേട്ടനും ചന്ദ്രേട്ടനും പിന്നെ ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വന്നത് ലീല ബസില്‍ ആയിരുന്നു ടിക്കറ്റ് എടുത്ത് കുട്ടേട്ടനും " രണ്ടു മൊട്ട ബസാര്‍ "...
വിവരം അറിഞ്ഞ ഗോപാലേട്ടന്‍ സ്വയം ആശ്വസിച്ചു ..ബീപ്പ കാര്യം പറഞ്ഞ സമയം തെറ്റി പോയതാ , കുടിച്ച പൈസ കൊടുത്തിട്ട് ആണെങ്ങില്‍ ചന്ദ്രനും കൂടെ നിന്നേനെ...ഇതിപ്പോ പോലീസ് സ്റെഷനില്‍ വരെ മോട്ടബസ്സാര്‍ ആയി...കലികാലം ..